2020, ജൂൺ 12, വെള്ളിയാഴ്‌ച

എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ?


എന്താണ് ശ്രീമദ്‌ ഭഗവദ് ഗീത ?

ഏവര്‍ക്കും മനസ്സില്‍ തോന്നാവുന്ന ഒരു ചോദ്യമാണിത്. ചോദ്യം പോലെ ഉത്തരവും വളരെ ലളിതമാണ്..............

ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും ബ്രഹത്തും ഗാഢവുമായ മനഃശാസ്ത്ര ഗ്രന്ഥമാണ് ഭഗവത് ഗീത. നമ്മുടെ മനസ്സിലെ നെഗറ്റീവ് പോസറ്റീവ് ചിന്തകളായ് കൗരവരെയും പാണ്ഡവരെയും സങ്കൽപ്പിക്കൂ എന്നിട്ടു മുന്നോട്ടുള്ള പ്രതീക്ഷയായി ഭഗവൻ കൃഷ്ണനെ കണ്ടു നോക്കൂ.......

നിങ്ങളൾക്ക് മനസ്സിന്റെ വളരെ ചെറിയ വ്യതിയാനങ്ങൾ പോലും കാണാൻ കഴിയും. ഉത്തരം കിട്ടാത്ത ചിന്തകൾക്ക് ഉത്തരമായി ഭഗവാന്റെ വാക്കുകൾ മുന്നിലെത്തും സത്യത്തിൽ നന്മ തിന്മകളെ വേർതിരിക്കാനും, വ്യക്തിത്വം വികാസം പ്രാപിക്കാനും ഗീതോപദേശം പോലെ ഒന്ന് ലോകത്തിതുവരെ ഉണ്ടായിട്ടില്ല .. ഉണ്ടാവുകയുമില്ല......കാരണം ഇതിലുള്ളതേ എവിടെയുമുള്ളൂ ...ഇതിലില്ലാത്തതു ഒന്നുമില്ല..

വിശ്വസിക്കണം എന്നോ, വിശ്വാസിയാകണം എന്നോ ഒരു വാക്ക് ശ്രീമദ് ഭഗവദ് ഗീതയില്‍ ഒരിടത്തും ഇല്ല. മറിച്ച് ഇതില്‍ പറയുന്ന കാര്യങ്ങളെ "വിമര്‍ശിച്ച്" മനസ്സിലാക്കാന്‍ ശ്രമിക്കണം എന്നാണു പറയുന്നത്.... ഈ ഒരു വാചകം തന്നെ, ശ്രീമദ്‌ ഭഗവദ് ഗീതയെ ഈ പ്രപഞ്ചത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടുള്ള അധ്യാത്മിക ഗ്രന്ഥങ്ങളോട് താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ അത്യുന്നതിയില്‍ നിര്‍ത്തുന്നു........ദൈവത്തില്‍ വിശ്വസിക്കണം എന്ന് പറഞ്ഞ് അന്ധവിശ്വാസിയാക്കുന്നതിനു പകരം, സ്വയം ദൈവത്തെ തിരയുവാനും, കഴിയുമെങ്കില്‍ അറിഞ്ഞ് അനുഭവിക്കുവാനും ആണ് ശ്രീമദ് ഭഗവദ് ഗീത ആവശ്യപ്പെടുന്നത്. അതും സ്വയം താല്പര്യം ഉണ്ടെങ്കില്‍ മാത്രം, യാതൊരു നിര്‍ബന്ധവും ഇല്ല......

ഈ പറയുന്നത്, അന്യ അദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ തെറ്റാണെന്നോ, മോശമാണെന്നോ സ്ഥാപിക്കുവാന്‍ അല്ല. മറിച്ച്, വിശ്വാസം അറിവില്ലായ്മയില്‍ അധിഷ്ട്ഠിതമായതുകൊണ്ട്, അറിവില്ലായ്മ മനുഷ്യനെ അന്ധകാരത്തിലേക്കും, അന്ധവിശ്വാസത്തിലേക്കും അവസാനം, സമ്പൂര്‍ണ നാശത്തിലേക്കും നയിക്കും എന്നത് ഏവര്‍ക്കും അറിയാവുന്ന പരമസത്യം ആണ് എന്നതുകൊണ്ടാണ്.....

സമ്പൂര്‍ണ മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ്ഗീത സൃഷ്ടിച്ചിരിക്കുന്നത്.... നാം സ്വയം നമ്മെ അറിയുന്നതിനേക്കാള്‍ ശ്രേഷ്ഠമായി, മനുഷ്യന് ഈ ഭൂമിയില്‍ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മസാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്‌ഷ്യം. ഇതാണ് ശ്രീമദ് ഭഗവദ്ഗീത നല്‍കുന്ന സന്ദേശം......

അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്.... അര്‍ജുനന്‍ ബുദ്ധിയും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആത്മാവിന്റെ പ്രതീകവും ആണ്..... നമ്മുടെ ജീവിതത്തില്‍ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്.....

ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കില് ഈ ജീവിത‍ യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങള്‍ ഒഴിയും. മറിച്ചായാല്‍ അപകടം നിശ്ചയം, മരണം ഉറപ്പ്....എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാന്‍ വിഡ്ഢികള്‍ക്ക് സാധ്യമല്ല, കാരണം അതിനു ജ്ഞാനം വേണം. ജ്ഞാനം ലഭിക്കാന്‍ ശ്രീമദ് ഭഗവദ്ഗീത വായിച്ചറിയണം.....

ആ ചൈതന്യത്തെ അറിഞ്ഞ്‌, അതിനു മുന്‍പില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ സമര്‍പ്പിച്ചാല്‍, പിന്നെ എല്ലാം ശുഭം. ഇത് കേള്‍ക്കുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ഉയരും, ആ സംശയങ്ങള്‍ ആണ് ചോദ്യരൂപത്തില്‍ അര്‍ജ്ജുനന്‍ അവതരിപ്പിക്കുന്നത്...... എല്ലാ ചോദ്യത്തിനും ഭഗവാന്‍ ശ്രീ കൃഷ്ണൻ  വളരെ വ്യക്തമായി‍ ഉത്തരവും പറയുന്നു, തെളിവുകള്‍ സഹിതം..... കാരണം, ശ്രീമദ് ഭഗവദ്ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേള്‍ക്കുവാന്‍ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികള്‍ക്ക് മാത്രമേ അതിനു കഴിയൂ...

മനുഷ്യ മനസ്സില്‍ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതുംനാശത്തിലേക്ക് നയിക്കുന്നതുമായചിന്തകളെ ആണ് കൌരവര്‍ ആയി ചിത്രീകരിച്ചിരിക്കുന്നത് (selfish thoughts).....മനസ്സില്‍ വരുന്ന ആദ്ധ്യാത്മിക ചിന്തകള്‍ (spiritual thoughts) ആണ് പാണ്ഡവര്‍...

നൂറോളം ചീത്ത ചിന്തകള്‍ മനസ്സില്‍ ഉദിക്കുമ്പോള്‍ ആണ് അഞ്ചോളം നല്ല ചിന്തകള്‍ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകള്‍ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാല്‍, നല്ല ചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ്‌ പാണ്ഡവര്‍ക്ക് സംഭവിക്കുന്നതും....

ആ പരമമായ സത്യം പൂര്‍വ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോള്‍, അവന്റെ മനസ്സില്‍ "മഹാഭാരത യുദ്ധ" ത്തിന്റെ ശംഖൊലി മുഴങ്ങുന്നു,.....ഭഗവാന്‍ അവന് വിശ്വരൂപ ദര്‍ശനം നല്‍കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു.....കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു......

അങ്ങിനെ നോക്കുമ്പോള്‍ കൌരവരും, പാണ്ഡവരും, ശ്രീ കൃഷ്ണനും കുരുക്ഷേത്രവും, ഭീഷ്മരും, ദ്രോണരും എന്ന് വേണ്ട, യുദ്ധത്തില്‍ പങ്കെടുക്കുന്ന 18 അക്ഷൌഹിണിപ്പടയും നാം തന്നെ..... എല്ലാം നടക്കുന്നത് നമ്മില്‍ തന്നെ.... എത്ര ആശ്ചര്യം?........ ഇതിനേക്കാള്‍ വലിയ ശാസ്ത്രം എവിടെ ഉണ്ട് ? ഒന്ന് കാണിച്ചു തരൂ... കോടാനുകോടി ജന്മങ്ങള്‍ അലഞ്ഞാലും എവിടെയും കിട്ടാന്‍ പോകുന്നില്ല. ശ്രീമദ് ഭഗവദ് ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം. കാരണം അത് സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്റെ മുഖ കമലത്തില്‍നിന്നു ഒഴുകിവന്ന അറിവിന്റെ അമൃതഗംഗയാണ്......ഹരേ കൃഷ്ണാ........


2020, ഏപ്രിൽ 26, ഞായറാഴ്‌ച

കനകധാരാ സ്‌തോത്രം



അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തി /
ഭൃഗാംഗനേവ മുകുളാഭരണം തമാലം

അംഗീ കൃതാഖില വിഭൂതിരപാംഗലീലാ /
മാംഗല്യ ദാസ്തു മമ മംഗളദേവതായാഃ

മുഗ്ദ്ധാ മുഹുര്‍വിദധതി വദനേമുരാരേഃ
പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി /

മാലാദൃശോര്‍മ്മധുകരീവ മഹോത്പലേയാ
സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ /

ആമീലിതാക്ഷ മധിഗമ്യ മുദാ മുകുന്ദം
ആനന്ദകന്ദമനിമേഷമനംഗ തന്ത്രം

ആകേ കരസ്ഥിത കനീനിക പക്ഷ്മ നേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗ ശയാംഗനായാഃ //

ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ
ഹാരാവലീവ ഹരിനീലമയീ വിഭാതി

കാമപ്രദാ ഭഗവതോപി കടാക്ഷമാലാ
കല്യാണമാവഹതു മേ കമലാല യായാഃ //

കാളാംബുദാളി ലളിതോരസികൈടഭാരേഃ
ധാരാധരേ സ്ഫുരതി യാ തടിതംഗനേവ /

മാതുസ്സമസ്തജഗതാം മഹനീയമൂര്‍ത്തിഃ
ഭദ്രാണി മേ ദിശതു ഭാര്‍ഗ്ഗവ നന്ദനായാഃ //

പ്രാപ്തം പദം പ്രഥമതഃ ഖലുയത് പ്രഭാവാത്
മാംഗല്യ ഭാജി മഥുമാഥിനി മന്മഥേന /

മയ്യാപതേത്തദിഹ മന്ഥരമീക്ഷണാര്‍ദ്ധം
മന്ദാലസം ച മകരാലയ കന്യകായാഃ //

വിശ്വാമരേന്ദ്ര പദ വിഭ്രമ ദാനദക്ഷം
ആനന്ദഹേതുരധികം മുര വിദ്വിഷോപി

ഈഷന്നിഷീദതു മയിക്ഷണ മീക്ഷണാര്‍ദ്ധം
ഇന്ദീവരോദര സഹോദര മിന്ദിരായാഃ //

ഇഷ്ടാ വിശിഷ്ട മതയോപി യയാ ദയാര്‍ദ്ര
ദൃഷ്ട്യാ ത്രിവിഷ്ടപപദം സുലഭം ലഭംതേ

ദൃഷ്ടി പ്രഹൃഷ്ടകമലോദര ദീപ്തിരിഷ്ടാം
പുഷ്ടിം കൃഷീഷ്ട മമ പുഷ്‌കര വിഷ്ടരായാഃ

ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ
മസ്മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ

ദുഷ്‌കര്‍മ്മ ഘര്‍മ്മമപനീയ ചിരായ ദൂരം
നാരായണ പ്രണയിനീ നയനാംബുവാഹഃ //

ഗീര്‍ദ്ദേവതേതി ഗരുഡദ്ധ്വജസുന്ദരീതി /
ശാകം ഭരീതി ശശിശേഖര വല്ലഭേതി

സൃഷ്ടി സ്ഥിതി പ്രളയ കേളിഷു സംസ്ഥിതായൈ
തസ്യൈ നമസ്ത്രിഭുവനൈകഗുരോസ്തരുണ്യൈ

ശ്രുത്യൈ നമോസ്തു ശുഭകര്‍മ്മ ഫലപ്രസൂത്യൈ
രത്യൈ നമോസ്തു രമണീയഗുണാര്‍ണവായൈ

ശക്ത്യൈ നമോസ്തു ശതപത്രനികേതനായൈ
പുഷ്ട്യൈ നമോസ്തു പുരുഷോത്തമവല്ലഭായൈ //

നമോസ്തു നാളീകനിഭാനനായൈ
നമോസ്തു ദുഗ്‌ദ്ധോദധിജന്മഭൂമ്യൈ //

നമോസ്തു സോമാമൃതസോദരായൈ
നമോസ്തു നാരായണ വല്ലഭായൈ

നമോസ്തു ഹേമാംബുജപീഠീകായൈ
നമോസ്തു ഭൂമണ്ഡലനായികായൈ /

നമോസ്തു ദേവാദി ദയാപരായൈ
നമോസ്തു ശാര്‍ങ്ഗായുധവല്ലഭായൈ //

നമോസ്തു ദേവ്യൈ ഭൃഗുനന്ദനായൈ/
നമോസ്തു വിഷ്‌ണോരുരസി സ്ഥിതായൈ

നമോസ്തു ലക്ഷ്മ്യൈ കമലാലയായൈ //
നമോസ്തു ദാമോദരവല്ലഭായൈ

നമോസ്തു കാന്ത്യൈ കമലേക്ഷണായൈ /
നമോസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ

നമോസ്തു ദേവാദിഭിരര്‍ച്ചിതായൈ //
നമോസ്തു നന്ദാത്മജ വല്ലഭായൈ

സമ്പത്കരാണി സകലേന്ദ്രിയ നന്ദനാനി
സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി

ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി
മാമേവമാതരനിശം കലയംതുമാന്യേ  //

യത്കടാക്ഷ സമുപാസനാ വിധി ഃ
സേവകസ്യ സകലാര്‍ഥ സംപദഃ

സംതനോതി വചനാംഗ മാനസൈ //
ത്വാം മുരാരിഹൃദയേശ്വരീം ഭജേ //

സരസിജനിലയേ സരോജഹസ്‌തേ
ധവളതമാംശുക ഗന്ധമാല്യശോഭേ/

ഭഗവതി ഹരി വല്ലഭേ മനോജ്ഞേ
ത്രിഭുവന ഭൂതികരീ പ്രസീദ മഹ്യം

ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട //
സ്വര്‍വാഹിനി വിമലചാരുജലാപ്ലുതാംഗ്വി

പ്രാതര്‍ നമാമി ജഗതാം ജനനീമശേഷ
ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീ //

കമലേ കമലാക്ഷ വല്ലഭേ ത്വം
കരുണാപൂര തരംഗിതൈരപാംഗ്യൈ ഃ

അവലോകയ മാമകിംചനാനാം
പ്രഥമം പാത്രമകൃത്രിമം ദയായാഃ

സ്തുവന്തിയേ സ്തുതിഭിരമീഭിര ന്വഹം
ത്രയീമയിം ത്രിഭുവനമാതരം രമാം /

ഗുണാധികാ ഗുരുതര ഭാഗ്യ ഭാഗിനഃ
ഭവന്തി തേ ഭുവി ബുധ ഭാവിതാശയാഃ

2020, ഏപ്രിൽ 19, ഞായറാഴ്‌ച

ഗീതാധ്യാനം



പാ‍ര്‍ഥായ പ്രതിബോധിതാം ഭഗവതാ നാരായണേന സ്വയം വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം അദ്വൈതാമൃതവര്‍ഷിണീം ഭഗവതീമഷ്ടാദശാധ്യായിനീം അംബ ത്വാമനുസന്ദധാമി ഭഗവദ്ഗീതേ ഭവേദ്വേഷിണീം

ഭഗവാന്‍ നാരായണന്‍ സ്വയം അര്‍ജുനനോടുപദേശിച്ചതും, പൗരാണികമുനിയായ വേദവ്യാസ മഹര്‍ഷി മഹാഭാരതത്തിന്റെ മദ്ധ്യത്തില്‍ കോര്‍ത്തതും, അദ്വൈതമാകുന്ന അമൃതം വര്‍ഷിക്കുന്നതും, പതിനെട്ട് അദ്ധ്യായങ്ങളോടുകൂടിയതും ഭഗവതിയുമായ ശ്രീമദ് ഭഗവദ്ഗീതേ, അമ്മേ, ഞാന്‍ സംസാരനാശിനിയായ അവിടുത്തെ അനുസ്മരിക്കുന്നു.

നമോഽസ്തുതേ വ്യാസ വിശാലബുദ്ധേ ഫുല്ലാരവിന്ദായതപത്രനേത്ര യേന ത്വയാ ഭാരതതൈലപൂ‍ര്‍ണ്ണഃ പ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ

മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനമയമായ ദീപം ജ്വലിപ്പിച്ച് ലോകത്തിനു വെളിച്ചം പകര്‍ന്നവനും, വിടര്‍ന്ന താമരപ്പൂവിന്റെ ഇതളുകള്‍ പോലുള്ള കണ്ണുകളുള്ളവനും, വിശാലബുദ്ധിയുമായ വേദവ്യാസമഹര്‍ഷിയ്ക്ക് നമസ്കാരം.

പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ

ശരണാര്‍ഥികളുടെ അഭിലാഷങ്ങളെയെല്ലാം നിറവേറ്റുന്നവനും, ചമ്മട്ടിയും കോലും കൈയ്യിലേന്തിയവനും, ജ്ഞാനമുദ്ര പിടിച്ചവനും ഗീതാമൃതം കറന്നവനുമായ ഭഗവാന്‍ ശ്രീകൃഷ്ണനു നമസ്കാരം.

സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്

എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവുമാണെന്നു കരുതിയാല്‍ അത് ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു.

വസുദേവസുതം ദേവം കംസചാണൂരമ‍ര്‍ദ്ദനം ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും

വസുദേവന്റെ പുത്രനും, കംസചാണൂരന്മാരെ വധിച്ചവനും, ദേവകിയ്ക്ക് പരമാനന്ദം നല്കുന്നവനും, ജഗദ്ഗുരുവുമായ ഭഗവാന്‍ ശ്രീകൃഷ്ണനെ ഞാന്‍ വന്ദിക്കുന്നു.

ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോത്പലാ ശല്യഗ്രാഹവതീ കൃപേണ വഹനീ ക‍ര്‍ണ്ണേന വേലാകുലാ അശ്വത്ഥാമവിക‍ര്‍ണ്ണ ഘോരമകരാ ദുര്യോധനാവ‍ര്‍ത്തിനീ സോത്തീ‍ര്‍ണ്ണാ ഖലു പാണ്ഡവൈ രണനദീ കൈവ‍ര്‍ത്തകഃ കേശവഃ

ഭീഷ്മന്‍, ദ്രോണന്‍ എന്ന രണ്ടു കരകളും, ജയദ്രഥനാകുന്ന ജലവും, ഗാന്ധാരനെന്ന കറുത്ത പാറയും, ശല്യനെന്ന മുതലയും, കൃപനെന്ന ഒഴുക്കും, കര്‍ണ്ണനെന്ന വേലിയേറ്റവും, അശ്വത്ഥാമാവ്, വികര്‍ണ്ണന്‍ എന്നീ ഭയങ്കരസ്രാവുകളും, ദുര്യോധനന്‍ എന്ന ചുഴിയും കൊണ്ട് ഇറങ്ങാന്‍ വയ്യാത്ത പടക്കളമാകുന്ന പെരുംപുഴ, കടത്തുകാരനായ ഭഗവാന്റെ കനിവുമാത്രംകൊണ്ട് ആ പാണ്ഡവന്മാര്‍ കടന്നു കര പറ്റി.

പാരാശര്യവചഃ സരോജമമലം ഗീതാ‍ര്‍ഥഗന്ധോത്കടം നാനാഖ്യാനകകേസരം ഹരികഥാസംബോധനാബോധിതം ലോകേ സജ്ജനഷട്പദൈരഹരഹഃ പേപീയമാനം മുദാ ഭൂയാദ്ഭാരതപങ്കജം കലിമലപ്രധ്വംസി നഃ ശ്രേയസേ

പരാശരമഹര്‍ഷിയുടെ പുത്രനായ വ്യാസന്റെ വാക്കുകളാകുന്ന നിര്‍മ്മലമായ സരസ്സിലുണ്ടായതും, ഗീതയുടെ പൊരുളാകുന്ന സുഗന്ധം പരത്തുന്നതും, പലവിധത്തിലുള്ള ആഖ്യാനങ്ങളാകുന്ന അല്ലികളുള്ളതും, ശ്രീകൃഷ്ണന്റെ കഥകളെ നന്നായി ബോധിപ്പിച്ച് വിടര്ന്നു നില്ക്കുന്നതും, ലോകത്തിലെ സജ്ജനങ്ങളാകുന്ന വണ്ടുകള്‍ ദിവസവും വന്നു തേന്‍ കുടിക്കുന്നതും, മഹാഭാരതമാകുന്ന താമരപ്പൂവ് നമ്മുടെ കലിമലത്തെയകറ്റുന്നതാകട്ടെ.

മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം

ആരുടെ കൃപയാലാണോ മൂകന്‍ വാഗ്മിയാകുന്നതു, മുടന്തന്‍ മല കയറുന്നതും, പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന്‍ വന്ദിക്കുന്നു


നിങ്ങൾ ഇന്ന് എന്താണ് വാങ്ങാൻ ആഗ്രഹിക്കുന്നത് ?

നിങ്ങളുടെ പ്രിയപ്പെട്ട ഉൽപ്പന്നം വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ഇന്നത്തെ മികച്ച ഓഫറുകളും കിഴിവുകളും അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

നിങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ഉചിതമായ വിഭാഗങ്ങളിൽ വാങ്ങുക


2020, മാർച്ച് 28, ശനിയാഴ്‌ച

സൗന്ദര്യലഹരി ശ്ലോകം 35

ശ്രീ ആദിശങ്കരൻ അംബികയെ സ്തുതിച്ചു കൊണ്ടുള്ള സ്തോത്രമായ "സൗന്ദര്യ ലഹരി "യെ നമ്മുക്ക് നൽകിയിരിക്കുന്നു അതിനെ സ്തോത്രമായും മന്ത്രശാസ്ത്രമായും പ്രാർഥനയായും പറയപ്പെടുന്നു. ഇങ്ങനെ യുള്ള ഉയർന്ന ശ്രേഷ്ഠമായ സ്തോ ത്രത്തിനെസാക്ഷാൽ  ശ്രീ പരമശിവനിൽ നിന്ന് ഗ്രഹിച് ശ്രീ പരമേശ്വൻടെ അവതാരമായി ജനിച്ച ശ്രീ ശങ്കരാചാര്യർ സ്തോത്ര രൂപത്തിൽ നമ്മുക്ക് തന്നരുളിയ "സൗന്ദര്യ ലഹരി "പാരായണം ചെയ്യുന്നത് മൂലം ആഗ്രഹിക്കുന്ന ഫലങ്ങൾ നമ്മുക്ക് ജഗദംബികയായ ദേവി തന്നനുഗ്രഹിക്കുതാണ് ദേവിയുടെ അനുഗ്രഹത്താൽ കുടുംബ ക്ഷേമമുണ്ടാകും. ശ്രീപരമശിവൻ തന്നെ പരാശക്തിയുടെ സഹായമില്ലാതെ അനങ്ങുവാൻ സാധ്യമല്ലെന്നുള്ളതത്വം, പരാശക്തിയുടെപ്രഭാവത്തെ പ്രതിപാദിച്ചുകൊണ്ടുള്ള സ്തോത്രതോട് കൂടി ഈ സ്തോത്രങ്ങൾ  തുടങ്ങുന്നു.

ശ്രീ ആദിശങ്കരൻ നൽകിയ "സൗന്ദര്യലഹരി"100സ്തോത്രങ്ങൾ രണ്ടുഭാഗങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു. 1മുതൽ 41സ്തോത്രങ്ങൾ അടങ്ങിയ ഭാഗത്തെ "ആനന്ദ ലഹരി "എന്നും 42മുതൽ 100വരെയുള്ള സ്തോത്രങ്ങൾ ഉൾപെടുന്നഭാഗം "" സൗന്ദര്യ ലഹരി"  എന്നും പറയപ്പെടുന്നു

രണ്ടാം പാദമായ ശ്രീ അംബികയുടെ രൂപലാവണ്യം, കേശാദിപാദംമേനിഭംഗിയെകുറിച്ചു വിവരിക്കപ്പെടുന്നതു കൊണ്ട് സൗന്ദര്യലഹരി എന്നു പറയപെടുന്നു. ശ്രീ അംബികയുടെ മാഹാത്മ്യത്തെ വിവരിക്കുന്ന സൗന്ദര്യ ലഹരി പാരായണം ചെയ്തു ദേവിയുടെ അനുഗ്രഹാശിശുക്കൾക്കു പാത്രീഭൂതരായി ജീവിതത്തിൽ സർവ്വാഭിഷ്ടങ്ങളും ലഭ്യമാകുന്നതിനു ശ്രീ ആദിപരാശക്തിയെ പ്രാർത്ഥിക്കുന്നു.


സൗന്ദര്യലഹരി.....!! ശ്ലോകം ....(35)

മനസ്ത്വം  വ്യോമ ത്വം മരുദസി മരുത്സാരഥിരസി. ---
ത്വമാപസ്ത്വം ഭൂമിസ്ത്വയി പരിണതായാം ന ഹി പരം
ത്വമേവ സ്വാത്മാനാം പരിണമയിതും വിശ്വവപുഷാ ---
ചിദാനന്ദകാരം ശിവയുവതീഭാവേന ബിഭൃഷേ.

അർത്ഥം.....

മനഃത്വം--- മനസ്തത്വം ഭവതി തന്നെ.
വ്യോമത്വം --- ആകാശതത്വവും ഭവതി തന്നെ.
മരുദസി --- വായൂതത്വവും ഭവതി തന്നെ.
മരുത് സാരഥിഃഅസി--  അഗ്നി തത്വവും നിന്തിരുവടി തന്നെ.

ത്വം ആപഃ ത്വം ഭൂമി ---ജലതത്വവും ഭൂമീതത്വവും ഭവതി തന്നെ.
ത്വയി പരിണതായാം --- ഇങ്ങനെ അതാത് രൂപങ്ങളെ ദേവി സ്വീകരിക്കുമ്പോൾ.
പരം നഹി --- വേറൊന്നും തന്നെ അവശേഷിക്കുകയില്ല.
ത്വമേവം -- ഭവതി തന്നെ.
സ്വാത്മാനം -- സ്വ രൂപത്തെ.
പരിയിതും -- പരിണമിപ്പിക്കുന്നതിന്.
വിശ്വവപുഷാ -- പ്രപഞ്ചരൂപത്തിൽ.
ചിദാനന്ദകാരം. --- ചിദാനന്ദസ്വരൂപത്തെ.
ശിവയുവതിഭാവേന --- ശിവപത്നിയെന്ന ഭാവത്തോടെ.
ബിഭൃഷേ --- ധരിക്കുന്നു..

ചരാചരങ്ങളടങ്ങിയ ഈ ബ്രഹ്മാണ്ഡം പഞ്ചഭൂതാത്മകമാണ്..അവയെല്ലാം ദേവിയുമാകുന്നു. പഞ്ചഭൂതാത്മകങ്ങളിൽ ദേവി തന്മാത്രാ രൂപങ്ങളായി പരിണമിക്കുമ്പോൾ ദേവിയല്ലാതെ മറ്റൊന്നും അവശേഷിക്കില്ല.. സ്വ രൂപത്തെ പ്രപഞ്ച രൂപത്തിൽ ആക്കിത്തീർക്കുന്നതിനായി; ശിവശക്തി ഭാവത്തോടെ ഭവതി ചിച്ഛക്തി രൂപത്തെ കൈക്കൊളളുന്നു...

അല്ലയോ ദേവീ,  മനസ്സും, ആകാശവും, വായുവും, അഗ്നിയും, ജലവും, പൃഥിവിയും എല്ലാം അവിടുന്നു തന്നെ. നിന്നിൽ  നിന്നന്യമായി യാതോന്നും തന്നെയില്ല. തന്നെ സ്വയം ഈ പ്രപഞ്ചാകാരമായി പരിണമിപ്പിക്കുന്നതിന് വേണ്ടിയാണല്ലോ  അവിടുന്ന് ശിവപത്നീഭാവേന ചിദാനന്ദരൂപത്തെ ധരിക്കുന്നത്.

ശിവശക്തിസ്വരൂപത്തിന്റെ ഏകത്വം ഇവിടെ വെളിവാക്കപ്പെടുന്നു. അല്ലയോ പ്രപഞ്ചനായി കേ, പ്രപഞ്ചം തന്നെ നീയാണ്. നിന്നിൽ പരിണമിച്ചുണ്ടായത് അല്ലാത്ത മറ്റൊന്നും എങ്ങുമില്ല പ്രപഞ്ചസൃഷ്ടിക്കായി ശിവപത്നീ ഭാവത്തിൽ ചിദാനന്ദ സ്വരൂപത്തെ ഭാവിച്ചിരിക്കുന്നതും അവിടന്ന് തന്നെ ശിവനും ശക്തിയും ഒന്നു തന്നെയെന്ന് വ്യക്തമാക്കുന്നു.


നിങ്ങൾ ഇന്ന് എന്താണ് വാങ്ങാൻ ആഗ്രഹിക്കുന്നത് ?

നിങ്ങളുടെ പ്രിയപ്പെട്ട ഉൽപ്പന്നം വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ഇന്നത്തെ മികച്ച ഓഫറുകളും കിഴിവുകളും അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

നിങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ഉചിതമായ വിഭാഗങ്ങളിൽ വാങ്ങുക