2020, ഏപ്രിൽ 26, ഞായറാഴ്‌ച

കനകധാരാ സ്‌തോത്രം



അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തി /
ഭൃഗാംഗനേവ മുകുളാഭരണം തമാലം

അംഗീ കൃതാഖില വിഭൂതിരപാംഗലീലാ /
മാംഗല്യ ദാസ്തു മമ മംഗളദേവതായാഃ

മുഗ്ദ്ധാ മുഹുര്‍വിദധതി വദനേമുരാരേഃ
പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി /

മാലാദൃശോര്‍മ്മധുകരീവ മഹോത്പലേയാ
സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ /

ആമീലിതാക്ഷ മധിഗമ്യ മുദാ മുകുന്ദം
ആനന്ദകന്ദമനിമേഷമനംഗ തന്ത്രം

ആകേ കരസ്ഥിത കനീനിക പക്ഷ്മ നേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗ ശയാംഗനായാഃ //

ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ
ഹാരാവലീവ ഹരിനീലമയീ വിഭാതി

കാമപ്രദാ ഭഗവതോപി കടാക്ഷമാലാ
കല്യാണമാവഹതു മേ കമലാല യായാഃ //

കാളാംബുദാളി ലളിതോരസികൈടഭാരേഃ
ധാരാധരേ സ്ഫുരതി യാ തടിതംഗനേവ /

മാതുസ്സമസ്തജഗതാം മഹനീയമൂര്‍ത്തിഃ
ഭദ്രാണി മേ ദിശതു ഭാര്‍ഗ്ഗവ നന്ദനായാഃ //

പ്രാപ്തം പദം പ്രഥമതഃ ഖലുയത് പ്രഭാവാത്
മാംഗല്യ ഭാജി മഥുമാഥിനി മന്മഥേന /

മയ്യാപതേത്തദിഹ മന്ഥരമീക്ഷണാര്‍ദ്ധം
മന്ദാലസം ച മകരാലയ കന്യകായാഃ //

വിശ്വാമരേന്ദ്ര പദ വിഭ്രമ ദാനദക്ഷം
ആനന്ദഹേതുരധികം മുര വിദ്വിഷോപി

ഈഷന്നിഷീദതു മയിക്ഷണ മീക്ഷണാര്‍ദ്ധം
ഇന്ദീവരോദര സഹോദര മിന്ദിരായാഃ //

ഇഷ്ടാ വിശിഷ്ട മതയോപി യയാ ദയാര്‍ദ്ര
ദൃഷ്ട്യാ ത്രിവിഷ്ടപപദം സുലഭം ലഭംതേ

ദൃഷ്ടി പ്രഹൃഷ്ടകമലോദര ദീപ്തിരിഷ്ടാം
പുഷ്ടിം കൃഷീഷ്ട മമ പുഷ്‌കര വിഷ്ടരായാഃ

ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ
മസ്മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ

ദുഷ്‌കര്‍മ്മ ഘര്‍മ്മമപനീയ ചിരായ ദൂരം
നാരായണ പ്രണയിനീ നയനാംബുവാഹഃ //

ഗീര്‍ദ്ദേവതേതി ഗരുഡദ്ധ്വജസുന്ദരീതി /
ശാകം ഭരീതി ശശിശേഖര വല്ലഭേതി

സൃഷ്ടി സ്ഥിതി പ്രളയ കേളിഷു സംസ്ഥിതായൈ
തസ്യൈ നമസ്ത്രിഭുവനൈകഗുരോസ്തരുണ്യൈ

ശ്രുത്യൈ നമോസ്തു ശുഭകര്‍മ്മ ഫലപ്രസൂത്യൈ
രത്യൈ നമോസ്തു രമണീയഗുണാര്‍ണവായൈ

ശക്ത്യൈ നമോസ്തു ശതപത്രനികേതനായൈ
പുഷ്ട്യൈ നമോസ്തു പുരുഷോത്തമവല്ലഭായൈ //

നമോസ്തു നാളീകനിഭാനനായൈ
നമോസ്തു ദുഗ്‌ദ്ധോദധിജന്മഭൂമ്യൈ //

നമോസ്തു സോമാമൃതസോദരായൈ
നമോസ്തു നാരായണ വല്ലഭായൈ

നമോസ്തു ഹേമാംബുജപീഠീകായൈ
നമോസ്തു ഭൂമണ്ഡലനായികായൈ /

നമോസ്തു ദേവാദി ദയാപരായൈ
നമോസ്തു ശാര്‍ങ്ഗായുധവല്ലഭായൈ //

നമോസ്തു ദേവ്യൈ ഭൃഗുനന്ദനായൈ/
നമോസ്തു വിഷ്‌ണോരുരസി സ്ഥിതായൈ

നമോസ്തു ലക്ഷ്മ്യൈ കമലാലയായൈ //
നമോസ്തു ദാമോദരവല്ലഭായൈ

നമോസ്തു കാന്ത്യൈ കമലേക്ഷണായൈ /
നമോസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ

നമോസ്തു ദേവാദിഭിരര്‍ച്ചിതായൈ //
നമോസ്തു നന്ദാത്മജ വല്ലഭായൈ

സമ്പത്കരാണി സകലേന്ദ്രിയ നന്ദനാനി
സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി

ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി
മാമേവമാതരനിശം കലയംതുമാന്യേ  //

യത്കടാക്ഷ സമുപാസനാ വിധി ഃ
സേവകസ്യ സകലാര്‍ഥ സംപദഃ

സംതനോതി വചനാംഗ മാനസൈ //
ത്വാം മുരാരിഹൃദയേശ്വരീം ഭജേ //

സരസിജനിലയേ സരോജഹസ്‌തേ
ധവളതമാംശുക ഗന്ധമാല്യശോഭേ/

ഭഗവതി ഹരി വല്ലഭേ മനോജ്ഞേ
ത്രിഭുവന ഭൂതികരീ പ്രസീദ മഹ്യം

ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട //
സ്വര്‍വാഹിനി വിമലചാരുജലാപ്ലുതാംഗ്വി

പ്രാതര്‍ നമാമി ജഗതാം ജനനീമശേഷ
ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീ //

കമലേ കമലാക്ഷ വല്ലഭേ ത്വം
കരുണാപൂര തരംഗിതൈരപാംഗ്യൈ ഃ

അവലോകയ മാമകിംചനാനാം
പ്രഥമം പാത്രമകൃത്രിമം ദയായാഃ

സ്തുവന്തിയേ സ്തുതിഭിരമീഭിര ന്വഹം
ത്രയീമയിം ത്രിഭുവനമാതരം രമാം /

ഗുണാധികാ ഗുരുതര ഭാഗ്യ ഭാഗിനഃ
ഭവന്തി തേ ഭുവി ബുധ ഭാവിതാശയാഃ

2020, ഏപ്രിൽ 19, ഞായറാഴ്‌ച

ഗീതാധ്യാനം



പാ‍ര്‍ഥായ പ്രതിബോധിതാം ഭഗവതാ നാരായണേന സ്വയം വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം അദ്വൈതാമൃതവര്‍ഷിണീം ഭഗവതീമഷ്ടാദശാധ്യായിനീം അംബ ത്വാമനുസന്ദധാമി ഭഗവദ്ഗീതേ ഭവേദ്വേഷിണീം

ഭഗവാന്‍ നാരായണന്‍ സ്വയം അര്‍ജുനനോടുപദേശിച്ചതും, പൗരാണികമുനിയായ വേദവ്യാസ മഹര്‍ഷി മഹാഭാരതത്തിന്റെ മദ്ധ്യത്തില്‍ കോര്‍ത്തതും, അദ്വൈതമാകുന്ന അമൃതം വര്‍ഷിക്കുന്നതും, പതിനെട്ട് അദ്ധ്യായങ്ങളോടുകൂടിയതും ഭഗവതിയുമായ ശ്രീമദ് ഭഗവദ്ഗീതേ, അമ്മേ, ഞാന്‍ സംസാരനാശിനിയായ അവിടുത്തെ അനുസ്മരിക്കുന്നു.

നമോഽസ്തുതേ വ്യാസ വിശാലബുദ്ധേ ഫുല്ലാരവിന്ദായതപത്രനേത്ര യേന ത്വയാ ഭാരതതൈലപൂ‍ര്‍ണ്ണഃ പ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ

മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനമയമായ ദീപം ജ്വലിപ്പിച്ച് ലോകത്തിനു വെളിച്ചം പകര്‍ന്നവനും, വിടര്‍ന്ന താമരപ്പൂവിന്റെ ഇതളുകള്‍ പോലുള്ള കണ്ണുകളുള്ളവനും, വിശാലബുദ്ധിയുമായ വേദവ്യാസമഹര്‍ഷിയ്ക്ക് നമസ്കാരം.

പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ

ശരണാര്‍ഥികളുടെ അഭിലാഷങ്ങളെയെല്ലാം നിറവേറ്റുന്നവനും, ചമ്മട്ടിയും കോലും കൈയ്യിലേന്തിയവനും, ജ്ഞാനമുദ്ര പിടിച്ചവനും ഗീതാമൃതം കറന്നവനുമായ ഭഗവാന്‍ ശ്രീകൃഷ്ണനു നമസ്കാരം.

സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്

എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവുമാണെന്നു കരുതിയാല്‍ അത് ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു.

വസുദേവസുതം ദേവം കംസചാണൂരമ‍ര്‍ദ്ദനം ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും

വസുദേവന്റെ പുത്രനും, കംസചാണൂരന്മാരെ വധിച്ചവനും, ദേവകിയ്ക്ക് പരമാനന്ദം നല്കുന്നവനും, ജഗദ്ഗുരുവുമായ ഭഗവാന്‍ ശ്രീകൃഷ്ണനെ ഞാന്‍ വന്ദിക്കുന്നു.

ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോത്പലാ ശല്യഗ്രാഹവതീ കൃപേണ വഹനീ ക‍ര്‍ണ്ണേന വേലാകുലാ അശ്വത്ഥാമവിക‍ര്‍ണ്ണ ഘോരമകരാ ദുര്യോധനാവ‍ര്‍ത്തിനീ സോത്തീ‍ര്‍ണ്ണാ ഖലു പാണ്ഡവൈ രണനദീ കൈവ‍ര്‍ത്തകഃ കേശവഃ

ഭീഷ്മന്‍, ദ്രോണന്‍ എന്ന രണ്ടു കരകളും, ജയദ്രഥനാകുന്ന ജലവും, ഗാന്ധാരനെന്ന കറുത്ത പാറയും, ശല്യനെന്ന മുതലയും, കൃപനെന്ന ഒഴുക്കും, കര്‍ണ്ണനെന്ന വേലിയേറ്റവും, അശ്വത്ഥാമാവ്, വികര്‍ണ്ണന്‍ എന്നീ ഭയങ്കരസ്രാവുകളും, ദുര്യോധനന്‍ എന്ന ചുഴിയും കൊണ്ട് ഇറങ്ങാന്‍ വയ്യാത്ത പടക്കളമാകുന്ന പെരുംപുഴ, കടത്തുകാരനായ ഭഗവാന്റെ കനിവുമാത്രംകൊണ്ട് ആ പാണ്ഡവന്മാര്‍ കടന്നു കര പറ്റി.

പാരാശര്യവചഃ സരോജമമലം ഗീതാ‍ര്‍ഥഗന്ധോത്കടം നാനാഖ്യാനകകേസരം ഹരികഥാസംബോധനാബോധിതം ലോകേ സജ്ജനഷട്പദൈരഹരഹഃ പേപീയമാനം മുദാ ഭൂയാദ്ഭാരതപങ്കജം കലിമലപ്രധ്വംസി നഃ ശ്രേയസേ

പരാശരമഹര്‍ഷിയുടെ പുത്രനായ വ്യാസന്റെ വാക്കുകളാകുന്ന നിര്‍മ്മലമായ സരസ്സിലുണ്ടായതും, ഗീതയുടെ പൊരുളാകുന്ന സുഗന്ധം പരത്തുന്നതും, പലവിധത്തിലുള്ള ആഖ്യാനങ്ങളാകുന്ന അല്ലികളുള്ളതും, ശ്രീകൃഷ്ണന്റെ കഥകളെ നന്നായി ബോധിപ്പിച്ച് വിടര്ന്നു നില്ക്കുന്നതും, ലോകത്തിലെ സജ്ജനങ്ങളാകുന്ന വണ്ടുകള്‍ ദിവസവും വന്നു തേന്‍ കുടിക്കുന്നതും, മഹാഭാരതമാകുന്ന താമരപ്പൂവ് നമ്മുടെ കലിമലത്തെയകറ്റുന്നതാകട്ടെ.

മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം

ആരുടെ കൃപയാലാണോ മൂകന്‍ വാഗ്മിയാകുന്നതു, മുടന്തന്‍ മല കയറുന്നതും, പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന്‍ വന്ദിക്കുന്നു


നിങ്ങൾ ഇന്ന് എന്താണ് വാങ്ങാൻ ആഗ്രഹിക്കുന്നത് ?

നിങ്ങളുടെ പ്രിയപ്പെട്ട ഉൽപ്പന്നം വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ഇന്നത്തെ മികച്ച ഓഫറുകളും കിഴിവുകളും അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

നിങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ഉചിതമായ വിഭാഗങ്ങളിൽ വാങ്ങുക